ഇന്ന് ഞാന്‍ വീണ്ടും
ഖലീല്‍ ജിബ്രാനെ വായിച്ചു. ഒരിക്കല്‍ നീ എനിക്ക് സമ്മാനിച്ച പുസ്തകം. അന്നു ഖലീല്‍ ജിബ്രാനെ എനിക്ക് പരിചയപ്പെടുത്തുമ്പോള്‍ ഇടയ്ക്കിടെ നിന്റെ വാക്കുകള്‍ വികാരാവേശം കൊണ്ട് മുറിഞ്ഞിരുന്നു. "എന്താ ജിബ്രാന്‍ ആവേശിച്ചോ " എന്ന് ഞാന്‍ കളിയാക്കിയപ്പോള്‍ നീ പറഞ്ഞത് ഇന്നത്തെപ്പോലെ ഓര്‍ക്കുന്നൂ " നീ കളിയാക്കണ്ടാ ,ജിബ്രാന് തുല്യന്‍ ജിബ്രാന്‍ മാത്രം .ഞാന്‍ ഞാനും. എനിക്കൊരിക്കലും ജിബ്രാനോ മറ്റാരെങ്കിലുമോ ആവാനാകില്ല. എനിക്ക് ജീവിതത്തില്‍ മാതൃകകളില്ല. എന്നാല്‍ എന്റെ കുറെ ജീവിതാനുഭവങ്ങള്‍ക്ക് എവിടെയെല്ലാമോ ജിബ്രാന്റെതുമായി സാദൃശ്യമുള്ളതായി തോന്നുന്നു..." കുട്ടിക്കാലത്ത് അനുഭവിക്കേണ്ടിവന്ന ദാരിദ്ര്യവും അമ്മയുമായുള്ള ആത്മബന്ധവുമാണ് നീ ഉദ്ദേശിച്ചതെന്നു മനസ്സിലായെങ്കിലും 'കാമുകിമാരുടെ എണ്ണത്തിലാകും സാദൃശ്യ ' മെന്നു
ഞാനന്ന് നിന്നെ കളിയാക്കി.
നിനക്കും ജിബ്രാനും ഒരുപാട് സാദൃശ്യങ്ങളുന്ടെന്നു ഇപ്പോള്‍ എനിക്കും തോന്നുന്നു.
മേസിയാദയെയും , ജിബ്രാനെയും പോലെ ഒരിക്കലും
പരസ്പരം കാണാതിരുന്നാല്‍ മതിയായിരുന്നു നമുക്കും എന്ന് ഞാന്‍ ഇപ്പോള്‍ ആഗ്രഹിച്ചുപോകുന്നു . പരസ്പരം കൂടുതല
റിഞ്ഞതാണോ നമുക്കിടയിലെ പ്രശ്നം ?!
വീരാൻ കുട്ടിയുടെ സ്റ്റിക്കർ എന്നൊരു കവിതയുണ്ട്
ReplyDeleteഒട്ടിയാൽ പിന്നെ കീറിക്കൊണ്ടല്ലാതെ ഇളകാൻ പറ്റാത്തതിനെപ്പറ്റി